അയോധ്യ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമജന്മഭൂമിയായ അയോധ്യയിൽ സന്ദർശനം നടത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി അയോധ്യയിലെത്തിയ യോഗി ആദിത്യനാദിനെ ജയ് ശ്രീറാം വിളികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. രാമ ക്ഷേത്ര നിർമാണവുമായി മുന്നോട്ട് പോകുമെന്ന് നേരത്തേ വ്യക്തമാക്കിയ യോഗിയുടെ അയോധ്യാ സന്ദർശനം ഗൗരവമേറിയതായാണ് രാഷ്ട്രീയ രംഗം വിലയിരുത്തുന്നത്.
രാമജന്മ ഭൂമി വിഷയവും ചർച്ചയായ തെരഞ്ഞെടുപ്പ് പിന്നിട്ട് മുഖ്യമന്ത്രി പദത്തിലെത്തിയ യോഗി ആദിത്യനാദിനെ ജയ് ശ്രീരാം വിളികളോടെ ഏറെ ആവേശത്തോടെയാന് ഭക്തരും ബിജെപി പ്രവര്‍ത്തകരും സ്വീകരിച്ചത്. മുഖ്യമന്ത്രിയായ ശേഷമുള്ള യോഗിയുടെ ആദ്യ സന്ദർശനമാണിത്.
2002 നു ശേഷം ആദ്യമായാണ് ഒരുമുഖ്യമന്ത്രി അയോധ്യയിലെത്തെന്നതും സവിശേഷതയാണ്. ഹെലികോപ്റ്ററിൽ രാമജന്മ ഭൂമിയിലെത്തിയ യോഗി ആദിത്യനാഥ് താത്കാലിക രാമക്ഷേത്രത്തിൽ ആരാധന നടത്തി. സമീപത്തെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ ദർശനം നടത്തിയ യോഗി സരയൂ നദീ തീരത്തും പ്രാർത്ഥന നടത്തി.
അയോധ്യക്കേസില്‍ ബിജെപി മുന്‍ ദേശീയ അദ്ധ്യക്ഷന്മാരായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങി പന്ത്രണ്ട് പേര്‍ക്ക് വിചാരണ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. മൂവരും ഇന്നലെ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
രാമ ജന്മ ഭൂമിയായ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയ യോഗി ആദിത്യനാഥിന്റെ സന്ദർശനം നിലവിലെ സാഹചര്യത്തിൽ ഏറെ ഗൗരവമുള്ളതായാണ് രാഷ്ട്രീയ രംഗം കരുതുന്നത്. അയോധ്യയിലെത്തിയ യോഗി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇതോടൊപ്പം ബിജെപി പ്രവർത്തകരുമായും ചർച്ച നടത്തും.