കാബൂൾ: അഫ്ഗാന് തലസ്ഥാനമായ കാബൂളിൽ ഇന്ത്യന്‍ എംബസിക്ക് സമീപം സ്ഫോടനം. 50ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 300ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
കാബൂളിലെ വാസിർ അക്ബർ ഖാന് പ്രദേശത്താണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. കാറിൽ ഘടിപ്പിച്ച സ്ഫോടനവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ പരുക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അതേസമയം ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഉദ്യോഗസ്ഥരെയെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ചില ഉദ്യോഗസ്ഥർക്ക് നിസാര പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നിരവധി രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വാസിർ അക്ബർ ഖാന് ഏരിയ. ഇവിടെ ജർമ്മന്‍ എംബസി ഗേറ്റിന് പുറത്താണ് സ്ഫോടനം നടന്നത്. ഇവിടെ നിന്നും 100 മീറ്റർ അകലെയാണ് ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്നത്.