തിരുവനന്തപുരം: ഡിജിപി ടിപി സെൻകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി. പോലീസ് ആസ്ഥാനത്തെ അഡീഷണൽ ഐ.ജി ഗോപാൽ കൃഷ്ണന്റെ പരാതിയെ തുടർന്നാണ് അനുമതി. സെൻകുമാറിനെ പ്രതിരോധത്തിലാക്കാനാണ് സർക്കാരിന്റെ നീക്കം.
2006ല്‍ ഗോപാല്‍ കൃഷ്ണന് മനുഷ്യാവകാശ കമ്മിഷനില്‍ ഡിവൈ.എസ്.പി.യായിരുന്നപ്പോള്‍ അവിടെ ഐ.ജി.യായിരുന്ന സെന്‍കുമാര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നേരത്തെ പരാതി നൽകിയിരുന്നു.
നിലവിൽ പൊലീസ് ആസ്ഥാനത്തെ എഐജിയാണ് ഗോപാല്‍ കൃഷ്ണന്. ഡിജിപിയായി തിരിച്ചെത്തിയ സെൻകുമാറുമായി കൂടിക്കാഴ്ച നടത്താനോ സല്യൂട്ട് ചെയ്യാനോ ഗോപാലകൃഷ്ണൻ തയാറാകാതിരുന്നത് നേരത്തെ വലിയ വിവാദമായിരുന്നു.