കോഴിക്കോട്: ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് വീണ്ടും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കശ്മീരിൽ സൈന്യം ജനങ്ങൾക്ക് നേരെ അക്രമം നടത്തുകയാണ്. ആർഎസ്എസ് അജണ്ടയാണ് സൈന്യത്തെ ഉപയോഗിച്ച് നടപ്പിലാക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
അതേസമയം സൈന്യത്തിനെതിരെ താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കോടിയേരി പറഞ്ഞു. പാക് മാദ്ധ്യമങ്ങളുൾപ്പെടെ ഇന്ത്യ വിരുദ്ധ നീക്കത്തതിന് കോടിയേരിയുടെ പ്രസ്താവന ഉപയോഗപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് തന്റെ പ്രസ്താവനയിൽ യാതൊരു തെറ്റുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.
തന്റെ പ്രസ്താവന മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നും, നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. അഫ്സ്പ നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ സൈനികർ ജനങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
കശ്മീരിലെ വിഘടന വാദികൾക്കെതിരെ സൈന്യം നടത്തുന്ന പ്രതി പ്രവർത്തനങ്ങളെ അവഹേളിക്കുകയും , സൈന്യത്തെ അപമാനിച്ച ധിക്കാരപരമായ നിലപാട് തുടരുന്നതിലും പ്രതിഷേധം ശക്തമാകുകയാണ്.
ഇന്നലെ കശ്മീരിൽ ബുർഹാൻ വാനിയുടെ പിൻഗാമിയായി ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ സബ്സർ ഭട്ട് അടക്കുളള ഭീകരരെ സൈന്യം വധിച്ചിരുന്നു.