കൊല്ലം : ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ പതിനഞ്ചോളം കേന്ദ്രങ്ങളിൽ കുട്ടികൾ നടത്തുന്ന ജൈവ കൃഷി പുരോഗമിക്കുന്നു . ഗോകുലപ്പച്ച എന്ന പേരിൽ ബാലഗോകുലം തുടക്കമിട്ട പദ്ധതി ജൂലൈ ഏഴ് എട്ട് തീയതികളില്‍ കൊല്ലത്ത് നടക്കുന്ന നാൽപ്പത്തിരണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നടത്തുന്നത്. സമ്മേളനത്തിൽ എത്തുന്ന ആയിരത്തി അഞ്ഞൂറോളം, പ്രതിനിധികൾക്ക് വിഷരഹിതമായ ആഹാരം നല്‍കുക എന്ന ലക്ഷ്യമാണ് ഗോകുലപ്പച്ച കൊണ്ട് ഉദ്ദേശിക്കുന്നത്.
ജില്ലയിലെ 150 ബാലഗോകുലങ്ങളിൽ നിന്നായി 1500 -ഓളം കുട്ടികളാണ് ഈ മഹത്തരമായ ഉദ്യമത്തിന് പിന്നിൽ .ഇക്കഴിഞ്ഞ ഒക്ടോബറിൽ നെൽകൃഷിയോടെയായിരുന്നു ഗോകുലപ്പച്ചയ്ക്കു തുടക്കമായത് .ഭൂമിദേവിയിൽ മനസ്സർപ്പിച്ചു കുരുന്നുകൾ നട്ട ഞാറുകൾക്കു ജനുവരിയിൽ നൂറുമേനി വിളവ്.ഇഞ്ചി മുതൽ കാപ്സിക്കം വരെയുള്ള സകല വിളകളും കൃഷിചെയ്തു കൊണ്ട് ഒരു വലിയ വിളവെടുപ്പിനായി കാത്തിരിക്കുകയാണ് ഗോകുലാംഗങ്ങൾ.
കൃഷി, വിളവ്, ആരോഗ്യം, മണ്ണ്, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം പരസ്പര പൂരകങ്ങളാണെന്നും ഒന്നിനെ വിട്ട് മറ്റൊന്നിനെ പൂർണമായും സംരക്ഷിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടും പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത് മണ്ണിൽ അധ്വാനിക്കേണ്ടി വരുന്ന ഒരു കർഷകൻ അനുഭവിക്കുന്ന എല്ലാ യാതനകളും അനുഭവിച്ചു തന്നെയാണ് ബാലഗോകുലത്തിലെ കുട്ടികൾ നൂറുമേനിയുടെ വിജയം കൊയ്തത് .
തരിശു ഭൂമിയിൽ കൃഷിയിറക്കിയ കുട്ടികൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കടന്നു പോയ വരൾച്ചയും ജല ദൗർലഭ്യവുമായിരുന്നു .പക്ഷെ കൂട്ടായ്മയുടെ ഉൾക്കരുത്തിൽ ഈ കൊച്ചു കർഷകർ പ്രതിസന്ധികളെയൊക്കെയും തരണം ചെയ്തു .കൃഷി ഭവന്റെ സഹായവും ഒരു പരിധി വരെ ഇവർക്ക് ആശ്വാസകരമായി.
സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധികൾക്ക് ആഹാരം കൊടുത്തുകൊണ്ട് ഈ കാർഷിക സംസ്കാരം അവസാനിപ്പിക്കാൻ ബാലഗോകുലം തയ്യാറല്ല . ഇത് കേരളം മുഴുവനുള്ള ബാലഗോകുലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.മണ്ണിന്റെ മനസ്സറിഞ്ഞു വളർന്നാലേ സംസ്കാരത്തിന്റെ വിത്തുകൾ മുളപൊട്ടുകയുള്ളുവെന്ന സന്ദേശം നൽകി ബാലഗോകുലം മുന്നോട്ട് പോകുമ്പോൾ അത് ഒരു പുതിയ സന്ദേശമാണ് നൽകുന്നത്.
ഗോകുലപ്പച്ചയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഞായറാഴ്ച രാവിലെ 10:30ന് ജനം ടിവി ‘നാട്ടുവരമ്പ്‘ പരിപാടിയിൽ