കൊച്ചി : കോട്ടയം വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ ആസൂത്രിത മതപരിവര്‍ത്തനത്തിന് പിന്നിലെ മതമൗലികവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. സമാനമായ മറ്റ് കേസുകളിലേത് പോലെ നിലവിലെ സംഭവത്തിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിര്‍ദ്ദേശം. അതേസമയം പെണ്‍കുട്ടിയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നും ഇതിന് പിന്നിലെ ദുരഹതകള്‍ മറച്ചുവയ്്ക്കാന് വേണ്ടിയായിരുന്നു വിവാഹമെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹൈക്കോടതി വിധിയിലൂടെ പുറത്ത് വന്നത്. ചെര്പ്പുളശ്ശേരിയിലടക്കം മുന്‍പ് നടന്ന സംഭവങ്ങളുമായി കോട്ടയം വൈക്കം സ്വദേശിനിയുടെ സംഭവത്തിന് സാമ്യമുണ്ടെന്ന് കോടതി കണ്ടെത്തി. ഇതിലെല്ലാം പോപ്പുലര്‍ഫ്രണ്ട്/എസ്ഡിപിഐ സംസ്ഥാന നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നും ഇതിന് പിന്നിലെ ദുരൂഹതകള്‍ മറച്ചുവയ്്ക്കാന് വേണ്ടിയായിരുന്നു വിവാഹം കഴിഞ്ഞതായി അവകാശപ്പെട്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
അതേസമയം ഹേബിയസ് കോര്‍പ്പസില്‍ നിര്‍ണായക വാദം നടന്ന കഴിഞ്ഞ ഡിസംബര്‍ 19 വരെ പെണ്‍കുട്ടി വിവാഹിതയായിരുന്നില്ല. എന്നാല്‍ പിതാവിനൊപ്പം പോകേണ്ടി വരുമെന്ന ഘട്ടത്തിലാണ് രണ്ട് ദിവസം കഴിഞ്ഞ് ഡിസംബര്‍ 21ന് ഷെഫീനെന്നയാള് പെണ്‍കുട്ടിയുടെ ഭര്‍ത്താവാണെന്ന് അവകാശപ്പെട്ടെത്തിയത്. വേ ടു നിക്കാഹ് എന്ന വെസൈറ്റിലൂടെയാണ് ഷെഫീനുമായുള്ള വിവാഹം നടന്നതെന്നും അന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. എന്നാല്‍ 19ാം തീയതി കേസ് പരിഗണിക്കും വരെ വിവാഹം കഴിയാത്ത പെണ്‍കുട്ടി ഒരു ദിവസത്തിനുള്ളില്‍ ആലോചിച്ചുറപ്പിച്ച പ്രകാരം വിവാഹിതയായെന്ന് പറയുന്നതിലെ ദുരൂഹതയും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഷെഫീന്‍ പോപ്പുലർ ഫ്രണ്ട്/എസ്ഡിപിഐ സജീവ പ്രവര്‍ത്തകനും ക്രമിനല്‍ കേസിലെ പ്രതിയാണെന്നുമുള്ള സര്‍ക്കാരിന്റെ വാദവും വിധിയില്‍ എടുത്തു കാട്ടിയിട്ടുണ്ട്