ന്യൂഡൽഹി : പരിശീലന പറക്കലിനിടെ ചൈനീസ് അതിർത്തിക്ക് സമീപം കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിമാനത്തിൽ നിന്ന് അവസാനമായി സിഗ്നലുകൾ ലഭിച്ച സ്ഥലത്തിനു സമീപത്തു നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അവശിഷ്ടങ്ങൾ പരിശോധിച്ച രക്ഷാ ദൗത്യ സംഘം വിമാനത്തിലുള്ള രണ്ട് പൈലറ്റുമാർ രക്ഷപ്പെടാൻ സാദ്ധ്യതയില്ല എന്ന നിഗമനത്തിലെത്തിയതായാണ് റിപ്പോർട്ട്. വനമേഖലയിൽ നിന്നാണ് അവശിഷ്ടം കണ്ടെത്തിയത്.
അസമിലെ തേസ്പൂരിൽനിന്നു പറന്നുയർന്ന റഷ്യൻ നിർമ്മിത സുഖോയ് 30 വിമാനമാണ് കാണാതായത്. വിമാനം തേസ്പൂരിനു വടക്ക് 60 കിലോമീറ്റർ അകലെ വച്ച് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അരുണാചൽ പ്രദേശിലെ ദോലാസാങ്ങ് മേഖലയിൽ വച്ചാണ് വിമാനം കാണാതാവുന്നത്.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരിലൊരാൾ മലയാളിയാണ്