ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസിൽ ഡൽഹി ഹൈക്കോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നോട്ടീസയച്ചു. കെജ്രിവാളിന്റെ അഭിഭാഷകൻ തന്നെ വഞ്ചകനെന്ന് വിളിച്ചു എന്ന് ആരോപിച്ച് 10 കോടി രൂപ ആവശ്യപ്പെട്ട് അരുൺ ജെയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസിന്മേലാണ് കോടതിയുടെ നടപടി.
ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാൾ നടത്തിയ അഴിമതിയാരോപണത്തിനെതിരേയാണ് 2015 ഡിസംബറിൽ കെജരിവാളിനെയും, ആം ആദ്മി പാർട്ടിയിലെ മറ്റു ചില അംഗങ്ങളെയും പ്രതിചേർത്ത് അരുൺ ജയ്റ്റ്ലി അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു.
ഈ കേസിന്റെ വാദം നടക്കുന്നതിനിടെ കെജ്രിവാളിന്റെ അഭിഭാഷകന് ജെയ്റ്റ്ലിയെ വഞ്ചകന് എന്ന് വിളിച്ചത്.
വ്യക്തി വിദ്വേഷത്തിന് അതിരുണ്ടെന്നു പറഞ്ഞ ജെയ്റ്റ്ലി വീണ്ടും മാനനഷ്ടകേസ് ഫയൽ ചെയ്യുകയായിരുന്നു.