കാസർഗോഡ് : സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് കന്നഡ പോരാട്ട സമിതിയുടെ നേതൃത്വത്തില്‍ കാസർഗോഡ് കളക്ട്രേറ്റ് ഉപരോധിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് കാസർകോട്ടെ ഭാഷാന്യൂനപക്ഷമായ കന്നഡ വിഭാഗത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായി രുന്നു പ്രതിഷേധം. ബിജെപിയും കോണ്‍ഗ്രസ്സും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കന്നഡ പോരാട്ട സമിതിയുടെ നേതൃത്വത്തിലാണ് 100 കണക്കിന് ഭാഷാ ന്യൂനപക്ഷങ്ങൾ രാവിലെ മുതല്‍ കാസറഗോഡ് കളക്ട്രേറ്റ് ഉപരോധിച്ചത്. കളക്ട്രേറ്റിലെ പ്രധാന കവാടങ്ങളെല്ലാം ഉപരോധിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് മണിക്കൂറുകളോളം അകത്ത് കടക്കാനായില്ല. സ്കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് ഭാഷാന്യൂനപക്ഷമായ കന്നഡ വിഭാഗത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായി രുന്നു പ്രതിഷേധം.
കന്നഡ വിഭാഗം ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും അംഗീകരിച്ചില്ല. മലയാള ഭാഷ നിര്‍ബന്ധമാക്കുമ്പോള്‍ കാസർഗോഡ്
താലൂക്കിലെ ഇരുപതോളം സ്കൂളുകളെയും നഗരസഭയെയുമാണ് സര്‍ക്കാര്‍ തീരുമാനം ബാധിക്കുക. ബിജെപിയും കോണ്‍ഗ്രസ്സും ഉപരോധ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
താലൂക്കിലെ ഇരുപതോളം സ്കൂളുകളെയും നഗരസഭയെയുമാണ് സര്‍ക്കാര്‍ തീരുമാനം ബാധിക്കുക. ബിജെപിയും കോണ്‍ഗ്രസ്സും ഉപരോധ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.