ന്യൂഡൽഹി: മുത്വലാഖി നെക്കുറിച്ച് വിവാഹ സമയത്ത് വധൂവരന്മാർക്ക് മാർഗ നിർദേശം നൽകുമെന്നും ഒറ്റയടിക്കുള്ള തലാഖ് ഉപയോഗിക്കരുതെന്ന് വധൂവരൻമാർക്ക് നിർദേശം നൽകാൻ മതപുരോഹിതരോട് ആവശ്യപ്പെടുമെന്നും മുസ്ലീം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. ആചാരങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണെന്നും കോടതി ഇടപെടൽ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലത്തിലാണ് ബോർഡ് ഇക്കാര്യം കോടതിയ അറിയിച്ചത്.
ഒറ്റയടിക്കുള്ള മുത്വലാഖ് ഉപയോഗിക്കരുതെന്ന് വധൂവരൻമാർക്ക് നിർദേശം നൽകാൻ മതപുരോഹിതരോട് ആവശ്യപ്പെടുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയിൽ. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ഹർജി സുപ്രീംകോടതി വിധിപറയാനിരിക്കെയാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.
തങ്ങളുടെ വെബ്സൈറ്റിലൂടെയും, സമൂഹ മാദ്ധ്യമങ്ങളിലൂടെയും, മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും ഇക്കാര്യം അറിയിക്കുമെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് നൽകിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ബോർഡിന് വേണ്ടി സെക്രട്ടറി മുഹമ്മദ് ഫസ്ലുറഹീം ആണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.
വിവാഹ മോചനത്തിനായി മുത്വലാഖ് ഉപയോഗിക്കുന്നവരെ ബഹിഷ്കരിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്നുള്ള ഹർജിയിൽ നിലവിൽ സുപ്രീംകോടതി വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുസ്ലീം വ്യക്തി നിയമ ബോർഡ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.
മുത്വലാഖ് ഏറ്റവും അനഭിലഷണീയമായ വിവാഹ മോചന രീതിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്നുള്ള ഹർജിയിൽ സുപ്രീംകോടതി വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ്.