തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് പത്തുവർഷം തടവും, 20,000 രൂപ പിഴയും. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതിയയാണ് ശിക്ഷ വിധിച്ചത്.
2013 ജനുവരി 21ന് തലസ്ഥാനത്ത് അതീവ സുരക്ഷ സംവിധാനമുളള വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് ശിക്ഷ. ബണ്ടിചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ബണ്ടിചോറിനെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്.