ന്യൂഡൽഹി: കൽക്കരിപാടം കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച് സി ഗുപ്തയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ. ഇടപാടില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കൽക്കരിവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി രണ്ടുവര്‍ഷം ശിക്ഷ വിധിച്ചു.
പ്രതികള്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കണം. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനായി ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
കല്‍ക്കരിപ്പാടം അഴിമതിയില്‍ പ്രത്യേക വിചാരണ കോടതി ആദ്യമായാണ് ഉന്നതോദ്യോഗസ്ഥരെ ശിക്ഷിക്കുന്നത്. മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗിന് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരു കാലയളവില്‍ സെക്രട്ടറിയായിരുന്ന എച്ച് സി ഗുപ്ത കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതില്‍ ഗുരുതര ക്രമക്കേട് നടത്തിയതായാണ് പ്രത്യേക വിചാരണ കോടതിയുടെ കണ്ടെത്തല്‍.
മധ്യപ്രദേശിലെ രുദ്രാപൂർ കൽക്കരിപ്പാടം കെഎസ്എസ്പിഎൽ എന്ന സ്വകാര്യ കമ്പനിക്ക് കൈമാറിയ കേസില്‍ അഴിമതി, ക്രിമിനല്‍ ഗൂഡാലോചന കുറ്റങ്ങള്‍ക്കാണ് രണ്ടു വർഷം ശിക്ഷ.
കൽക്കരിവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി കെ. എസ് ക്രോഫ, ഡയറക്ടറായിരുന്ന കെ സി സമ്രിയ എന്നിവര്‍ക്കും കോടതി രണ്ടു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.