ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ് ലി വീണ്ടും മാനനഷ്ടക്കേസ് നൽകി. കെജരിവാളിനും ആപ്പ് നേതാക്കൾക്കുമെതിരെ നേരത്തെ നൽകിയ മാനനഷ്ടക്കേസിന്റെ വാദത്തിനിടയിൽ കെജരിവാളിന്റെ അഭിഭാഷകൻ വഞ്ചകൻ എന്ന് വിളിച്ചതിനാണ് കേസ് നൽകിയിരിക്കുന്നത്.
10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.
ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാൾ നടത്തിയ അഴിമതിയാരോപണത്തിനെതിരേയാണ് 2015 ഡിസംബറിൽ കെജ്രിവാളിനെയും, ആം ആദ്മി പാർട്ടിയിലെ മറ്റു ചില അംഗങ്ങളെയും പ്രതിചേർത്ത് അരുൺ ജയ്റ്റ്ലി അപകീർത്തിക്കേസ് ഫയൽ ചെയ്തത്.