തിരുവനന്തപുരം: തിരുവന്തപുരം പട്ടത്ത് ഹൈടെക് മോഷണം നടത്തിയ പ്രതി ബണ്ടി ചോർ കുറ്റം സമ്മതിച്ചു. പുതിയ കുറ്റപത്രം പ്രതിയെ കേൾപ്പിച്ചു. തിരുവന്തപുരം രണ്ടാം അഡിഷണൽ സെഷൻസ് കോടതി കേസിൽ വിധിപറയും.
2013ജനുവരി 20 ന് പട്ടത്ത് കെ .വേണുഗോപാലൻ നായരുടെ വീട്ടിലാണ് ബണ്ടിചോർ ഹൈടെക് മോഷണം നടത്തിയത്.
2.5 ലക്ഷം രൂപയുടെ എക്സ് യുവിയും, ഒരു ലക്ഷത്തിന്റെ ലാപ്ടോപും, രണ്ടുമൊബൈൽ ഫോണും, 1500 രൂപയുടെ ഒരു മോതിരവും, 20000 രൂപയും കവർന്നു എന്നതാണ് കേസ്.
ഭവന ഭേദനം, മോഷണം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
നേരത്തെ പ്രോസിക്യൂഷൻ വാദം കോടതി ശരിവച്ചിരുന്നു. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇയാൾ സമാനകുറ്റം ചെയ്തിട്ടുള്ളതിനാൽ പരമാവധി ശിക്ഷ നൽകാനാണ് സാധ്യത.