ന്യൂഡൽഹി: കുൽഭൂഷൻ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി അഗീകരിക്കില്ലെന്ന് പാകിസ്ഥാൻ. ജാദവിന് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായവും അനുവദിക്കില്ല. അന്താരാഷ്ട്ര നീതിന്യായകോടതിയെക്കാൾ വലുതാണ് പാകിസ്ഥാന്റെ സൈനിക കോടതിയെന്നും പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സർ താജ് അസീസ് പറഞ്ഞു.
അന്താരാഷ്ട്ര നീതിന്യായ കോടതി കോടതി വിധി അംഗീകരിക്കില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് സർ താജ് അസീസ് പറഞ്ഞു. കുൽഭൂഷൻ ജാദവിന്റെ കേസിൽ നിയമ നടപടിയുമായി പാകിസ്ഥാൻ മുന്നോട്ടു പോകും. പാകിസ്ഥാനിലെ നടപടികൾക്ക് അന്താരാഷ്ട്ര നീതിന്യായകോടതി തടസ്സമല്ല. അതിനെക്കാൾ വലുതാണ് പാകിസ്ഥാനിലെ സൈനിക കോടതിയെന്ന് സർതാജ് അസീസ് പറയുന്നു.
കുൽഭൂഷൻ ജാദവിന് ഇന്ത്യൻ കോൻസുലർ സഹായം അനുവദിക്കില്ലെന്നും സർതാജ് അസീസ് വ്യക്തമാക്കുന്നു.
കുൽഭൂഷൻ ജാദവ് ഇന്ത്യക്കാരനായതിനാൽ അദ്ദേഹത്തിന് നിയമ സഹായം നൽകാൻ ഇന്ത്യക്ക് അധികാരമുണ്ടെന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനനുസൃതമായി കുൽഭൂഷനുമായി ബന്ധപ്പെടുന്നതിൽ നിന്ന് ഇന്ത്യയെ പാകിസ്ഥാൻ തടഞ്ഞാൽ തുടർന്നു വാദങ്ങളിൽ ഇന്ത്യക്കത് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും യു.എൻ രക്ഷാ സമിതിയിൽ ഉന്നയിക്കാനും സാധിക്കും.
കേസിൽ വിചാരണയ്ക്കായി കുറച്ചു ദിവസങ്ങൾ മാത്രമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി അനുവദിച്ചത്. എന്നാൽ അടുത്ത തവണ കോടതി കേസ് പരിഗണിക്കുമ്പോൾ മികച്ച അഭിഭാഷക സംഘത്തെ പാകിസ്ഥാൻ നിയോഗിക്കുമെന്നും സർതാജ് അസീസ് പറഞ്ഞു.