കൊച്ചി: കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയിൽ എത്തി. കേസ് ഡയറി സിബിഐക്ക് കൈമാറി.
പോലീസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്.
കഴിഞ്ഞ വർഷം മാർച്ച് ആറാം തീയതിയാണ് കലാഭവൻ മണി കൊച്ചിയിലെ ആശുപത്രിയിൽ വച്ച് അന്തരിച്ചത്. ചാലക്കുടി പുഴയുടെ സമീപത്തെ മണിയുടെ വിശ്രമ കേന്ദ്രമായ പാഡിയിൽ അബോധാവസ്ഥയിൽ കണ്ട മണിയെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
ഗുരുതരമായ കരൾ രോഗത്താൽ കഷ്ടപ്പെട്ടിരുന്ന മണിയുടെ ശരീരത്തിൽ കീടനാശിനിയുടേയും വ്യാജമദ്യത്തിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെത്തുടർന്ന് മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ.