ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ ഹർജ്ജിയിൽ ഇന്ന് വിധി പറയും. വൈകീട്ട് 3.30 ന് അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വിധി പ്രസ്താവിക്കുക.
കുൽഭൂഷൻ ജാദവ് ഇന്ത്യക്കു വേണ്ടി ചാരവൃത്തി നടത്തിയതിന് വിശ്വസനീയമായ തെളിവുകളില്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളാണ് പാകിസ്ഥാന്റെ കൈവശമുള്ളതെന്നും ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദിച്ചിരുന്നു.
പ്രധാന തെളിവായി പാകിസ്ഥാൻ ഉയർത്തിക്കാട്ടിയ കുറ്റസമ്മത വീഡിയോ കാണാൻ കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു. കോടതിയുടെ 11 അംഗ ബഞ്ചിൽ ഇന്ത്യക്കു വേണ്ടി അഭിഭാഷകൻ ഹരീഷ് സാൽവെയാണ് വാദിച്ചത്.