കൊൽക്കത്ത : വിവാദ ഇമാം മൗലാന നുരുർ റഹ്മാൻ ബർക്കതിയെ ടിപ്പു സുൽത്താൻ മോസ്കിലെ ഇമാം സ്ഥാനത്ത് നിന്ന് നീക്കി . മോസ്ക് വഖഫ് കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. വിവാദ പ്രസ്താവന നടത്തിയതിനും മോസ്കിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിച്ചതിനുമാണ് പുറത്താക്കൽ .
നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള ബർകതി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത ആളായി അറിയപ്പെടുന്ന വ്യക്തിയാണ് . ചുവന്ന ബീക്കൾ ലൈറ്റ് ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഈയടുത്ത് ബർകതി നടത്തിയ പ്രസ്താവന വിവാദമായിരുന്നു .
തനിക്ക് ബീക്കൺ ലൈറ്റ് അനുവദിച്ചത് ബ്രിട്ടീഷ് സർക്കാരാണെന്നും ഇന്ത്യക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്നുമായിരുന്നു പ്രസ്താവന. പിന്നീട് സംസ്ഥാന സർക്കാർ ഇടപെട്ട് ബീക്കൺ ലൈറ്റ് നീക്കുകയായിരുന്നു . സംസ്ഥാനത്ത് കാലു കുത്തുന്ന ആർ.എസ്.എസ് – ബിജെപി പ്രവർത്തകർ മർദ്ദിക്കുമെന്ന പ്രസ്താവനയും ബർകതി നടത്തിയിരുന്നു .
ഇന്ത്യ ഹിന്ദുരാഷ്ട്രമാണെങ്കിൽ മുസ്ളിങ്ങൾ പാകിസ്ഥാനു വേണ്ടി യുദ്ധം ചെയ്യണമെന്നും ബർകതി ആഹ്വാനം ചെയ്തിരുന്നു . നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തല മൊട്ടയടിച്ച് കരിമഷി ഒഴിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചതും വിവാദമായിരുന്നു.