കൽപ്പറ്റ : നിലമ്പൂർ നഞ്ചംകോഡ് റെയിൽവേ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് എൻഡിഎ നാളെ വയനാട് ജില്ലയിൽ ഹർത്താൽ ആചരിക്കും . പാതയുടെ സർവേക്കായി സംസ്ഥാന സർക്കാർ തുക നൽകാതിരുന്നതിനെ തുടർന്ന കൺസൽട്ടന്റ് ആയ ഡി എം ആർ സി പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നു
2017 ജനുവരിയിലാണ് നിലമ്പൂർ നഞ്ചൻഗുണ്ട് റെയിൽവേ പദ്ധതി ഡൽഹി മെട്രോ റയിൽ കോർപറേഷനെ ഏല്പിക്കാൻ ധാരണയായത്. 162 .2 കിലോമീറ്റർ നീളത്തിൽ തുരങ്ക പാത നിർമ്മിക്കാനുള്ള പദ്ധതി ഡി എം ആർ സി സമർപ്പിച്ചിരുന്നു . വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന് എട്ടു കോടി രൂപ സംസ്ഥാനം അനുവദിക്കുകയും ചെയ്തു
ഇതിന്റെ ആദ്യ ഗഡുവായ 2 കോടി രൂപ നാളിതുവരെ കൈമാറാതിരുന്നതിനെ തുടര്ന്ന് ഡി എം ആർ സി പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നു . വയനാടിന്റെ വികസന സ്വപ്നനഗലെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അട്ടിമറിച്ച സംസ്ഥാന സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് എൻഡിഎ നാളെ വയനാട് ജില്ലയിൽ ഹർത്താൽ ആചരിക്കുന്നത്.
നാലായിരം കോടി രൂപ ചെലവ് വരുന്ന പദ്ധതി നടപ്പാക്കുന്നതിനായി പ്രത്യേക കമ്പനി സ്ഥാപിക്കാനും., പരിസ്ഥിതി ആഘാത പഠനം നടത്താനും ഡി എം ആർ സി ആലോചിച്ചിരുന്നു. പാത യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്നും ബംഗുളൂരുവിലേക്കുള്ള യാത്ര കേവലം ഏഴു മണിക്കൂർ മാത്രമായിരിക്കും . സ്വകാര്യ ബസ് ലോബിയുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുകയാണെന്ന ആരോപണവും വയനാട്ടിലെ ജനങ്ങൾക്കിടയിലുണ്ട്.