ന്യൂഡൽഹി: കുൽഭൂഷൺ യാദവ് കേസിൽ പാകിസ്ഥാന് തിരിച്ചടി. കുൽഭൂഷണിന്റെ കുറ്റസമ്മത വീഡിയോ കാണേണ്ടെന്ന് പാകിസ്ഥാനോട് അന്താരാഷ്ട്ര നീതിന്യായ കോടതി പറഞ്ഞു. വീഡിയോ പ്രദർശിപ്പിക്കാനുള്ള പാകിസ്ഥാന്റെ നീക്കം കോടതി തടഞ്ഞു.
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ എത്രയും വേഗം റദ്ദാക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാൻ ചെയ്തത് വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണെന്നും ഇന്ത്യ കോടതിയിൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ് ഹാജരായത്.