ചണ്ഡീഗഡ് : ഗുർദാസ് പൂരിൽ പഠാൻകോട്ട് ബലിദാനിയുടെ കുടുംബത്തിനു നടുറോഡിൽ മർദ്ദനം. പഠാൻകോട്ട് ആക്രമണത്തിൽ വീരമൃത്യു വരിച്ച കുൽവന്ത് സിംഗിന്റെ സഹോദരനേയും സഹോദര ഭാര്യയേയുമാണ് ട്രാവൽ ഏജന്റ് നടുറോഡിൽ മർദ്ദിച്ചത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടതോടെയാണ് വാർത്തയായത്. ഫ്രാൻസിലേക്ക് പോകുന്നതിനായി കുൽവന്തിന്റെ സഹോദരൻ ഹർദീപിന്റെ പക്കൽ നിന്ന് എട്ടു ലക്ഷം രൂപ ഗുനാം സിംഗ് വാങ്ങിയിരുന്നു . എന്നാൽ ഹർദീപിനു നൽകിയത് ഇന്തോനേഷ്യയിലേക്കുള്ള ടിക്കറ്റായിരുന്നു . ഇത് ചോദ്യം ചെയ്തതിനാണ് ഗുനാം സിംഗ് ഇവരെ മർദ്ദിച്ചത്.
പഞ്ചായത്ത് കൗൺസിലിൽ പരാതി നൽകിയതിനെ തുടർന്ന് മൂന്നു ലക്ഷം രൂപ തിരിച്ചു നൽകാമെന്ന് ഗുനാം പറഞ്ഞെങ്കിലും വാക്ക് പാലിച്ചില്ല . ഇതേ തുടർന്ന് പോലീസിൽ പരാതി നൽകാൻ പോയപ്പോഴാണ് മർദ്ദനം ഉണ്ടായത് . ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് .