കോഴിക്കോട്: ദേശീയ ഫുട്‍ബോൾ ടീം അംഗവും ഐഎസ്എൽ താരവുമായ സി കെ വിനീതിനെ ഏജീസ് ജോലിയിൽ നിന്ന് പുറത്താക്കാൻ നടപടി തുടങ്ങി. മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനീതിനെതിരായ നടപടി.
2011 ലാണ് വിനീത് ഏജീസിൽ നിന്ന് രണ്ട് വർഷത്തെ ലീവെടുത്തത്. തുടർന്ന് ഐ ലീഗിലും ഐഎസ്എല്ലിലുമായി കളിച്ചുവരികയായിരുന്നു. ലീവിനു ശേഷം വിനീത് ഓഫീസിൽ ഹാജരായില്ലെന്ന് ഏജീസ് അധികൃതർ വ്യക്തമാക്കി.
എന്നാൽ ഫുട്ബോൾ മതിയാക്കി ജോലി ചെയ്യാൻ താൽപര്യമില്ലെന്നും ഫുട്ബോൾ കളിക്കുന്നതിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും വിനീത് വ്യക്തമാക്കി.