കണ്ണൂർ: ആര്.എസ്.എസ് രാമന്തളി മണ്ഡല് കാര്യവാഹ് സി.ബിജുവിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയത് മാസങ്ങളുടെ ആസൂത്രണത്തിന് ശേഷം. പയ്യന്നൂര്‍ കുന്നരുവിലെ സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തി ബിജുവിനെ ഉള്‍പ്പെടുത്തിയ ശേഷമാണ് ആസൂത്രിതമായി കൊല നടത്തിയത്.
കുന്നരുവിലെ ധനരാജ് എന്ന സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ ബിജുവിനെ പ്രതിയാക്കാന്‍ തുടക്കത്തില്‍ തന്നെ സി.പി.എം ശ്രമം നടത്തിയിരുന്നു. സി.പി.എം നേതാക്കളുടെ ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും നിരപരാധിയാണെന്ന് കണ്ട് വിട്ടയയ്ക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തി ബിജുവിനെ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. ഈ അവസ്ഥയില്‍ കേരളത്തിലെ പൊലീസില്‍ നിന്ന് നീതിലഭിക്കില്ലെന്നതിനാല് ബിജുവിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആര്.എസ്.എസ് ആവശ്യപ്പെട്ടു.
ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയ ശേഷം സി.പി.എം ക്രിമിനലുകളില്‍ നിന്ന് ബിജുവിന് നിരന്തരം ഭീഷണിയുണ്ടായിരുന്നു.