ന്യൂഡൽഹി: വിവാദ ജഡ്ജി ജസ്റ്റിസ് കർണന് തിരിച്ചടി. വിവാദ പരാമർശങ്ങളെ തുടർന്ന് സുപ്രീംകോടതി ആറുമാസത്തെ തടവിന് വിധിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി കർണന്റെ മാപ്പ് അപേക്ഷ സുപ്രീം കോടതി തളളി. അറസ്റ്റ് ഒഴിവാക്കണമെന്ന അപേക്ഷ പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ കോടതിയലക്ഷ്യ നടപടികളിൽ നിന്ന് രക്ഷപെടുത്താനു ആവശ്യങ്ങളുമായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്നും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.
എന്നാൽ കർണന്റെ മാപ്പപേക്ഷ കര്‍ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ജസ്റ്റിസ് കർണന്റെ അപേക്ഷ പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രത്യേക അപേക്ഷ നൽകാനും സുപ്രീം കോടതി കർണന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കർണനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ഏഴംഗ ഭരണഘടനാ ബെഞ്ചാണെന്നും ഈ ബെഞ്ച് സമ്മേളിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ ഉത്തരവു പുറപ്പെടുവിക്കാനാകൂ എന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ വ്യക്തമാക്കി. രാവിലേയും ഉച്ചയ്ക്കും വൈകിട്ടുമെല്ലാം ഇതേ ആവശ്യവുമായി എന്തിന് കോടതിയിൽ വരുന്നുവെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷിച്ചെങ്കിലും മാപ്പു പറയാനുള്ള വകുപ്പ് നിയമത്തിലുണ്ടെന്ന് ജസ്റ്റിസ് കർണന്റെ അഭിഭാഷകൻ മാത്യു ജെ നെടുമ്പാറ പറഞ്ഞു. എന്നാൽ, സുപ്രീം കോടതി രജിസ്ട്രി അപേക്ഷ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.