ന്യൂഡൽഹി: ഐസിസി ചെയർമാനായി ശശാങ്ക് മനോഹർ തുടരും. നിലവിലെ സ്വതന്ത്ര പ്രസിഡന്‍റായ ശശാങ്ക് മനോഹർ 2018 ജൂൺ വരെ തുടരാമെന്ന് അറിയിച്ചിട്ടുണ്ട്. പതിമൂന്നംഗ ഐ.സി.സിയിലെ ഭൂരിഭാഗം പേരും പിന്തുണച്ചതോടെയാണ് സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ നിന്ന് ശശാങ്ക് മനോഹർ പിന്‍വാങ്ങിയത്.
ഐസിസിയുടെ വരുമാനം പങ്കിടൽ അടക്കമുള്ള നിർണായക തീരുമാനങ്ങളിൽ ശശാങ്കിന്‍റെ കർശന നിലപാട് ബിസിസിഐയുടെ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഒന്നരവർഷം കാലാവധി ശേഷിക്കേയാണ് ശശാങ്ക് സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്.