തിരുവനന്തപുരം: പ്രഥമ ജന്മഭൂമി ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഒപ്പത്തിലെ അഭിനയത്തിന് മോഹൻലാലാണ് മികച്ച നടൻ. വേട്ടയിലെ അഭിനയത്തിന് മഞ്ജുവാര്യരാണ് മികച്ച നടി. മികച്ച ചിത്രമായി കമ്മട്ടിപ്പാടം തെരഞ്ഞെടുക്കപ്പെട്ടു.
ഗ്യാലപ്പ്പോളിന്റെ അടിസ്ഥാനത്തിൽ വിജിതമ്പി, മേനക, ജലജ, പി ജയചന്ദ്രൻ എന്നിവരാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.ഈമാസം 28ന് കോട്ടയത്ത് നടക്കുന്ന ലജൻസ് ഓഫ് കേരള അവാർഡ് നൈറ്റിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
മികച്ച സംവിധായകൻ ദിലീഷ് പോത്തനാണ്(മഹേഷിന്റെ പ്രതികാരം). ജനപ്രിയ ചിത്രം പുലിമുരുകനും വൈശൈഖ് ജനപ്രിയ സംവിധായകനുമായി.
മറ്റ് പുരസ്കാരങ്ങൾ: സഹനടന്‍-രണ്‍ജി പണിക്കര്‍ (ജേക്കബിന്റെ സ്വര്‍ഗരാജ്യം), സഹനടി-ആശാ ശരത് (അനുരാഗ കരിക്കിന് വെളളം), ഗാന രചയിതാവ്-ഒഎന്‍വി കുറുപ്പ് (കാംബോജി), സംഗീതസംവിധായകന്-എം. ജയചന്ദ്രന് (കാംബോജി), ഗായകന്-സൂരജ് (ഗപ്പി), ഗായിക-ദിവ്യ എസ്. മേനോന് (കലി), തിരക്കഥാകൃത്ത്-ശ്യാം പുഷ്കരന്(ജേക്കബിന്റെ സ്വര്‍ഗരാജ്യം), എഡിറ്റര്‍-ബി അജിത്കുമാര്‍ (കമ്മട്ടിപ്പാടം), ശബ്ദലേഖനം-ജയദേവന് ചക്കാടത്ത് (കാടു പൂക്കും നേരം), ക്യാമറ-ഗിരിഷ് ഗംഗാധരന് (ഗപ്പി, കലി), ബാലതാരം-രുദ്രാഷ് (കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ ).