ന്യൂഡൽഹി: തന്റെ മാനസിക നില പരിശോധിക്കാൻ ഉത്തരവിറക്കിയ സുപ്രീംകോടതി ജഡ്ജിമാരുടെ മാനസികനില പരിശോധിക്കണമെന്ന് ജസ്റ്റിസ് കർണന്റെ ഉത്തരവ്. 7 ജഡ്ജിമാരുടെ മാനസികനില പരിശോധിക്കാനാണ് കർണ്ണൻ ഉത്തരവിറക്കിയത്.
ബംഗാൾ ഡിജിപി സുപ്രീം കോടതി ഉത്തരവനുസരിച്ച് തന്നെ അറസ്റ്റ് ചെയ്യാനെത്തിയാൽ അയാളെ സസ്പെൻഡ് ചെയ്യുമെന്നും കർണൻ പറഞ്ഞു.
കർണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചാണ് ഉത്തരവിട്ടത്. കർണനെ വൈദ്യ പരിശോധന നടത്തി മെയ് എട്ടിന് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്.
അതിനായി കൊല്‍ക്കത്തയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം.കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘം ജസ്റ്റിസ് കര്‍ണനെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്പ്പിക്കാനായാരുന്നു ഉത്തരവ്. ബംഗാള്‍ ഡി.ജി.പി അതിനുവേണ്ട സൗകര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചു.
അസാധാരണ ഉത്തരവുകൾ സംശയത്തിന്റെ നിഴലിലായതിനാൽ 2017 ഫെബ്രുവരി എട്ടിനു ശേഷം ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്ന് കീഴ് കോടതികൾക്ക് സുപ്രീം കോടതി നിർദ്ദേശവും നൽകി.