തൃശ്ശൂർ: തൃശൂര്‍ പൂരത്തിന് വര്ണകുടകള്ക്കൊപ്പം പ്രധാനമാണ് ആലവട്ടവും വെഞ്ചാമരവും. പൂരനാളിൽ തലയുയർത്തി നിൽക്കുന്ന ഗജവീരൻമാരുടെ മുകളിൽ നിന്നും ചെണ്ടയുടെ താളത്തിനൊപ്പം ഉയർത്തിക്കാട്ടുന്ന ആലവട്ടങ്ങളുടേയും വെഞ്ചാമരങ്ങളുടേയും അവസാന വട്ട മിനുക്കുപണിയിലാണ് പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍.
അങ്ങ് മഞ്ഞ് മലകളിൽ താമസിക്കുന്ന യാക്ക് എന്ന മൃഗത്തിനും കാട്ടിൽ വസിക്കുന്ന മൈലിനും തൃശ്ശൂർ പൂരവുമായി എന്താണ് ബന്ധം. ന്നാ കേട്ടോ ബന്ധമുണ്ട്. പൂരത്തിന് വേണ്ടി ആലവട്ടം നിർമ്മിക്കാൻ ഉപയോഗിക്കുന്നത് മയിൽപ്പീലിയും മയിൽപ്പീലിത്തണ്ടുമാണ്. വെഞ്ചാമരത്തിനാകട്ടെ യാക്കിന്റെ പഞ്ഞിക്കെട്ട് പോലുള്ള വാലും.
ആഴ്ചകൾ നീളുന്ന അധ്വാനവും സൂക്ഷമത നിറഞ്ഞ നിർമ്മാണ രീതിയുമാണ് ആലവട്ടത്തിനും വെഞ്ചാമരത്തിനും വേണ്ടത്.
അലങ്കാരത്തിലെ വൈവിധ്യമാണ് ആലവട്ടത്തെ കിടിലം എന്ന് വിശേഷിപ്പിക്കുന്നത്. 15 സെറ്റ് വീതമാണ് ഒരോവർഷവും ഉണ്ടാക്കുക. 4 എണ്ണം വീതമുളള ഒരു സെറ്റിന് 15000 രൂപ ചെലവ് വരും. മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആലവട്ടവും വെഞ്ചാമരവും പൂരത്തിനെത്തുന്നത്.