മൂന്നാർ : എം എം മണിക്കെതിരെ പൊമ്പിളൈ ഒരുമൈ പ്രവർത്തകർ സമരം നടത്തുന്ന പന്തൽ പൊളിക്കാൻ ഒരു സംഘം ശ്രമിച്ചു . പിന്നിൽ സിപിഎമ്മാണെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു . സിപിഎം തങ്ങളെ കൊല്ലാൻ പോലും മടിക്കില്ലെന്നും അവർ ആരോപിച്ചു.
നിരാഹാരം നടത്തുകയായിരുന്ന ആം ആദ്മി പാർട്ടി നേതാവ് സി ആർ നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷമാണ് സംഭവം . ആം ആദ്മി പാർട്ടിയുടെ പിന്തുണ മാത്രം മതിയെന്നും നിരാഹാരം കിടക്കേണ്ടെന്നും ഗോമതി ആവശ്യപ്പെട്ടിരുന്നു .
അതിനു ശേഷമാണ് പ്രശ്നം തുടങ്ങിയത് . ആം ആദ്മി പ്രവർത്തകർ പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് ഒരു സംഘം പന്തലിലേക്ക് ഇരച്ചു കയറുകയായിരുന്നു . ഇത് സിപിഎമ്മുകാരാണെന്നാണ് ഗോമതി യുടെ ആരോപണം. സിപിഎം പ്രവർത്തകരുടെ പേരുൾപ്പെടെ ഗോമതി മാദ്ധ്യമങ്ങളോട് പറഞ്ഞു. പോലീസുകാരുടെ ഇടപെടലാണ് സംഘർഷം ഒഴിവാക്കിയത്.