പട്ന : സുക്മയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹത്തോട് അനാദരവ് . ജവാന്റെ മൃതദേഹം വഹിച്ച ട്രക്ക് തടഞ്ഞ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടത്തിവിട്ടു.
ചൊവ്വാഴ്ചയായിരുന്നു സംഭവം . ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത് . മുഖ്യമന്ത്രി നിതീഷ് കുമാർ മാപ്പു പറയണമെന്ന് ബിജെപി നേതാവ് സുശീൽ കുമാർ മോദി ആവശ്യപ്പെട്ടു. ജവാന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ നിതീഷോ മന്ത്രിമാരോ എത്തിയില്ലെന്നും മോദി ആരോപിച്ചു.
WATCH:Truck with mortal remains of a CRPF jawan who lost his life in Sukma attack,halted yesterday in Patna to let Bihar CM's convoy pass by pic.twitter.com/tMEr3OmYIe
— ANI (@ANI_news) April 26, 2017