പത്തനംതിട്ട: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം വിജിലൻസ് . ആരോപണം വിശദമായി അന്വേഷിച്ചുവെന്നും ആരോപണ വിധേയരായ സ്ത്രീകൾ അൻപത് വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്നും വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേ സമയം സുനിൽ സ്വാമിക്ക് വേണ്ടീ പ്രത്യേകം നട തുറന്ന് പൂജകൾ നടത്തിയത് തെറ്റാണെന്ന് വിജിലൻസ് കണ്ടെത്തി .ശബരിമലയിലെ ദൈനംദിന കാര്യങ്ങളിലും പൂജകളിലും സുനിൽ സ്വാമിക്ക് അമിത സ്വാതന്ത്ര്യം നൽകുന്നുവെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. അതേ സമയം നടൻ ജയറാം സോപാനത്തിൽ അനുമതിയില്ലാതെ ഇടയ്ക്ക കൊട്ടിയതിനെതിരേയും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ദേവസ്വത്തിന്റെ ഗാർഡ് റൂമിൽ സുനിൽ സ്വാമി സ്ഥിരമായി താമസിക്കുന്നതിനെതിരേയും റിപ്പോർട്ടിൽ പരമാർശമുണ്ട് . എത്രയും പെട്ടെന്ന് തന്നെ ഇയാളെ അവിടെ താമസിക്കുന്നതിൽ നിന്നും വിലക്കണമെന്നും റിപ്പോർട്ടിലുണ്ട് .സംഭവത്തിൽ വീഴ്ച്ച കാണിച്ച ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ,എക്സിക്യൂട്ടിവ് ഓഫീസർ എന്നിവർക്ക് എതിരെ കർശന വകുപ്പ് തല നടപടിക്കും റിപ്പോർട്ടിൽ ശുപാർശയുണ്ട്.