ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന് പാക്കിസ്ഥാനിൽ വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ അപ്പീൽ നൽകി. പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ ഗൗതം ബംബാവാലെ, പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജാൻജുവയെ കണ്ടാണ് ഹർജി കൈമാറിയത്.
കുൽഭൂഷൺ ജാദവിന്റെ അമ്മയുടെ പേരിലാണ് പാക്ക് കോടതിയിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചത്. കുൽഭൂണിനെ കാണണമെന്ന് അമ്മ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2016 മാർച്ചിലാണ് ബലൂചിസ്ഥാനിൽ വച്ച് കുൽഭൂഷൺ യാദവ് അറസ്റ്റിലായത് . പാകിസ്ഥാനിൽ ചാരപ്രവർത്തനം നടത്താൻ ഇന്ത്യ നിയോഗിച്ച ഏജന്റാണ് യാദവ് എന്നായിരുന്നു പാകിസ്ഥാൻ അവകാശപ്പെട്ടത്.
എന്നാൽ യാദവ് മുൻ സൈനിക ഉദ്യോഗസ്ഥനാണെന്ന് സ്ഥിരീകരിച്ച ഇന്ത്യ യാദവിന് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന വാദം നിരാകരിച്ചിരുന്നു.