തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ആര്‍എസ്എസിനെ അധിക്ഷേപിക്കാന്‍ നിയമസഭാ വേദി ഉപയോഗപ്പെടുത്തിയത് ഭീരുത്വമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഏതെങ്കിലും സര്‍ക്കാരിന്റെ സൗജന്യത്തിലോ ഔദാര്യത്തിലോ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ആര്‍എസ്എസ്.
സര്‍ക്കാരുകളുടെ നിരോധനങ്ങളെയും പ്രതിബന്ധങ്ങളെയും നിയമപരമായി നേരിട്ടുകൊണ്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്. നിയമവിധേയമായ മാര്‍ഗം ഒരിക്കലും കൈവിട്ടിട്ടില്ല. എന്നിട്ടും ആര്‍എസ്എസ് പ്രവര്‍ത്തനം നിയന്ത്രിക്കും നിരോധിക്കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനങ്ങളെ ആര്‍എസ്എസ് അവജ്ഞയോടെ തള്ളുകയാണ്.
ആര്‍എസ്എസിന്റെ പരിശീലന ശിബിരങ്ങള്‍ വൈജ്ഞാനികവും ശാരീരികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനാണ്. ദേശസ്നേഹം ഊട്ടി വളര്‍ത്തുക എന്നതാണ് അതിന്റെ ഊന്നല്‍. നിയമസഭയില്‍ ആരോപിക്കപ്പെട്ടതുപോലുള്ള ആളെ കൊല്ലാനുള്ള പരിശീലനവും പ്രേരണയും പ്രോത്സാഹനവും ആര്‍എസ്എസ് നടത്തുന്നു എന്ന പരാമര്‍ശങ്ങള്‍ തനി വിവരക്കേടാണ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
ഗാന്ധിവധത്തിൽ ആര്‍എസ്എസിനെ പ്രതികൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം മുഖ്യമന്ത്രിയും ചില അംഗങ്ങളും നടത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഈ കാര്യത്തില്‍ ആര്‍എസ്എസിനെ വലിച്ചിഴക്കേണ്ടതില്ല എന്നാണ് അന്വേഷണ കമ്മീഷനും കോടതികളും വ്യക്തമാക്കിയിട്ടുള്ളത്.
ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായം സത്യപ്രതിജ്ഞാ ലംഘമനാണ്. നിയമസഭയുടെ പ്രത്യേക പരിരക്ഷയുടെ മറവില്‍ ഏത് തോന്ന്യാസവും വിളിച്ചുപറയരുതെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.