കൊൽക്കത്ത : നക്സൽ ബാരി . വസന്തത്തിന്റെ ഇടിമുഴക്കം എന്ന പാഴ് മുദ്രാവാക്യത്തിൽ ആവേശം കൊണ്ട് കമ്യൂണിസ്റ്റ് തീവ്രവാദികൾ ഭീകര പ്രവർത്തനമാരംഭിച്ച ബംഗാളിലെ ഗ്രാമം . ബംഗാളിൽ സ്വാധീനം വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ ജനത പാർട്ടി ആവിഷ്കരിക്കുന്ന വിസ്താരക് യോജന ആരംഭിക്കുന്നതും നക്സൽ ബാരിയിൽ നിന്ന് തന്നെയാണ് .
ദീനദയാൽ ഉപാദ്ധ്യായ് വിസ്താരക് യോജന എന്ന് പേരിൽ അടിസ്ഥാന പ്രവർത്തനം ശക്തമാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത് . ബൂത്തു തല പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയത് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായും.ടാഗോറിനും സ്വാമി വിവേകാനന്ദനും ശ്യാമപ്രസാദ് മുഖർജിയും സുഭാഷ് ബോസിനും മറ്റനേകം പ്രമുഖ വ്യക്തിത്വങ്ങൾക്കും ജന്മം നൽകിയ നാടിനെ വീണ്ടും ഉയർച്ചയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു,
അടുത്ത മൂന്നു ദിവസം ബിജെപി അടിസ്ഥാന പ്രവർത്തനത്തിന്റെ ഭാഗമായി ബൂത്തുകൾ സന്ദർശിച്ച് പാർട്ടി പ്രവർത്തകരുമായി ആശയ വിനിമയം നടത്താൻ അമിത് ഷായും ഉണ്ടാകും. അതുകൊണ്ട് തന്നെ പ്രവർത്തകരും ആവേശത്തിലാണ് .ഈയടുത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇടതുമുന്നണിയെ പിന്തള്ളി രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞിരുന്നു.
സ്വാധീനം കുറവുള്ള മേഖലകളിൽ അടിസ്ഥാന പ്രവർത്തനം ശക്തമാക്കി ഭരണം നേടുക എന്നത് തന്നെയാണ് പാർട്ടി ലക്ഷ്യമിടുന്നത് . ബംഗാൾ അതിൽ പ്രധാനപ്പെട്ട ലക്ഷ്യവുമാണ് . എന്തായാലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യനെന്ന് വിളിപ്പേരുള്ള അമിത് ഷാ ബംഗാളിലെത്തുന്നത് ഒന്നും കാണാതെയാവില്ലെന്ന് ഉറപ്പ് . തുടക്കമിട്ടത് നക്സൽ ബാരിയിൽ നിന്ന് തന്നെയാണെന്നത് നൽകുന്ന സന്ദേശവും വ്യത്യസ്തമല്ല.