ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പറും മുൻ ക്യാപ്റ്റനുമായ സുബ്രതോപാൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലന ക്യാമ്പിൽ നാഡ നടത്തിയ പരിശോധനയിലാണ് സുബ്രതോ പരാജയപ്പെട്ടത്.
ഇക്കാര്യം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. സുബ്രതോയ്‌ക്ക് അപ്പീൽ നൽകുകയോ ബി സാംപിൾ പരിശോധനയ്‌ക്ക് അയക്കുകയോ ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.
രണ്ടാം പരിശോധനയിലും പരാജയപ്പെട്ടാൽ സുബ്രതോയ്‌ക്ക് കടുത്ത നടപടി വേണ്ടിവരും.
അർജുന അവാർഡ് ജേതാവായ ഈ ബംഗാൾ സ്വദേശി ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പറായാണ് അറിയപ്പെടുന്നത്.
അതേസമയം ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സുബ്രതോ പ്രതികരിച്ചു.