തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വ്യക്തി വിരോധത്തിന്റെ പേരിൽ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതും തോട്ടം തൊഴിലാളികളെ പുലഭ്യം പറയുന്നതും മൂല്യതകര്ച്ചയുടെ തെളിവുകളാണ്. കെ ജി മാരാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
ഭൂമാഫിയയ്ക്ക് വേണ്ടി വാദിക്കുന്നത് കമ്മ്യുണിസ്റ്റ് നേതാവിന് ചേര്‍ന്നതല്ല. പാവപ്പെട്ട തൊഴിലാളികളുടെ സമരത്തെ ആക്ഷേപിക്കുകയും കയ്യേറ്റക്കാരെ ആശ്ലേഷിക്കുകയും ചെയ്യുന്നവരെ ജനം തിരിച്ചറിയും.
മുല്യാധിഷ്ടിത രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ നടത്തണമെന്ന് ജിവിതത്തിലൂടെ കാട്ടിതന്നയാളാണ് കെജി മാരാര്‍. ആദര്‍ശത്തില്‍ നിന്ന് അണുവിട മാറാതെ പ്രതിപക്ഷ ബഹുമാനത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. പറയുന്നത് പ്രവര്‍ത്തിക്കുകയും പ്രവർത്തിക്കാവുന്നത് മാത്രം പറയുകയും ചെയ്തു. കേരളത്തില്‍ ആദിവാസികളെ ആദ്യമായി സംഘടിപ്പിച്ചത് കെ ജി മാരാരായിരുന്നുവെന്നും കുമ്മനം പറഞ്ഞു.
ഒ രാജഗോപാല്‍ എംഎല്‍എ, കെ രാമന്‍പിള്ള, അസ്വ എസ് സുരേഷ്, കെ കുഞ്ഞിക്കണ്ണന്, ജെ ആര് പത്മകുമാര്‍, പി രാഘവന്, വെള്ളാഞ്ചിറ സോമസേഖരന്‍, പി അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.