റായ്പൂർ : സുക്മയിൽ 25 സി ആർ പി എഫ് ജവാന്മാരെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയത് ഗ്രാമീണരെ മറയാക്കിയാണെന്ന് റിപ്പോർട്ട്. ആക്രമണം നടത്തിയതിൽ മൂന്നിലൊന്നും ആയുധ ധാരികളായ വനിതകളായിരുന്നുവെന്നും സൂചന.
മുന്നൂറോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. കമാൻഡർ സോനുവാണ് ആക്രമണത്തെ നയിച്ചതെന്നാണ് റിപ്പോർട്ട്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി എന്ന കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ കമാൻഡർ ഹിദ്മയാണ് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.
റോഡ് നിർമ്മാണ സംഘത്തിന്റെ സുരക്ഷയ്ക്ക് നിയോഗിച്ച 74 തെ ബറ്റാലിയനിലെ ജവാന്മാരാണ് മരിച്ചത്. ചില ഭീകരർ ഗ്രാമീണരുടെ വേഷത്തിലായിരുന്നു. ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും ആട്ടോമാറ്റിക്ക് റൈഫിളുകളും ഭീകരർ ഉപയോഗിച്ചു. സ്ഫോടകവസ്തു പിടിപ്പിച്ച അമ്പും ഉപയോഗിച്ചതായാണ് റിപ്പോർട്ട്.എട്ടോളം കമ്യൂണിസ്റ്റ് ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും സൂചനയുണ്ട്