തിരുവനന്തപുരം: താൻ സംസാരിച്ചത് മനസ്സിന്റെ ഭാഷയിലാണെന്ന് വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി. സ്ത്രീകളെ അപമാനിച്ചുകൊണ്ട് മന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരേ സഭയിൽ ഉയർന്ന പ്രതിഷേധങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്ത്രീയെന്ന വാക്കോ, സ്ത്രീയുടെ പേരോ താൻ തന്റെ പ്രസംഗത്തിൽ പറഞ്ഞിട്ടില്ലെന്നും മണി അവകാശപ്പെട്ടു. തന്നോട് ചില മാദ്ധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. കയ്യേറ്റക്കാരും, ഉദ്യോഗസ്ഥരുമായി ചില മാദ്ധ്യമപ്രവർത്തകർക്കു ബന്ധമുളളത് താൻ ചൂണ്ടിക്കാണിച്ചതാണ് ഈ വിരോധത്തിനു കാരണം. ഈ വിഷയത്തിൽ തന്റെ വിശദീകരണം കേൾക്കണം. തൂക്കിക്കൊല്ലും മുൻപു പോലും വിശദീകരണം നൽകാൻ അവസരമുണ്ടെന്നും മണി പറഞ്ഞു.