തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ചു കൊണ്ട് വൈദ്യുതമന്ത്രിയും, മുതിർന്ന സി.പി.എം നേതാവുമായ എം.എം മണി നടത്തിയ പ്രസ്താവനയ്ക്കെതിരേ നിയമസഭയിൽ ബഹളം രൂക്ഷമാകുമ്പൊഴും മണിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. എം.എം മണിയുടേത് തനി നാടൻ ശൈലിയാണെന്നും എതിരാളികൾ അതിനെ പർവ്വതീകരിക്കുകയാണെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
അതേസമയം, കൈയ്യേറ്റം ഒഴിപ്പിക്കൽ തടയുന്നതുനുളള ഗൂഢ ശ്രമത്തിന്റെ ഭാഗമായിരുന്നു എം.എം മണിയുടെ സ്ത്രീവിരുദ്ധപരാമർശമെമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. മകൻ നഷ്ടപ്പെട്ട അമ്മയെപ്പോലും ആക്ഷേപിക്കുന്ന മണി പ്രാകൃതനാണെന്നും, മന്ത്രിയുടെ പ്രസംഗം ഒട്ടും തന്നെ അന്തസ്സുളളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.