തിരുവനന്തപുരം: നിയമസഭാസമ്മേളനം പുനരാരംഭിച്ച ഇന്ന് പ്രതീക്ഷിച്ചതു പോലെ തന്നെ സഭ അത്യന്തം കലുഷിതം. സ്ത്രീകൾക്കെതിരേയടക്കമുളള വൈദ്യുതമന്ത്രിയും, മുതിർന്ന സി.പി.എം നേതാവുമായ എം.എം മണിയുടെ രാജിയാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷം ബഹളമാരംഭിച്ചത്.
എം.എം മണി രാജിവയ്ക്കണമെന്നും, മണി സഭയ്ക്ക് അപമാനമാണെന്നുമുളള പ്രതിപക്ഷത്തിന്റെ മുദ്രാവാക്യങ്ങൾ സഭയെ പ്രകമ്പനം കൊളളിക്കുകയാണ്. പ്രതിഷേധ ബാനറുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണശ്രമങ്ങൾ പ്രതിപക്ഷത്തിന്റെ ബഹളത്തിൽ മുങ്ങി.
കേരളത്തെ മുഴുവൻ അപഹാസ്യമാക്കിയ എം.എം മണിയുടെ നടപടിയെ അപലപിക്കേണ്ട സാഹചര്യം സ്പീക്കർക്കു പോലുമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചോദ്യോത്തരവേള റദ്ദു ചെയ്ത് വിഷയത്തിൽ ചർച്ച വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അതേസമയം ഇതിനുളള ആവശ്യം സ്പീക്കർ തളളി.
സഭാനടപടികൾ തുടരുകയാണ്