പത്തനംതിട്ട: ശബരിമല നട ഈ മാസം പത്തിന് പുലർച്ചെ തുറന്ന് പ്രത്യേക പൂജകൾ നടത്തിയത് ആചാരലംഘനം ആണെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
കൊല്ലത്തെ വിവാദ വ്യവസായി സുനിൽ സ്വാമിക്ക് വേണ്ടിയാണ് ആചാരങ്ങൾ ലംഘിച്ച് നട തുറന്ന് പൂജകൾ നടത്തിയതെന്നും ഇയാൾ ഗാർഡ്റൂമില്‍ തങ്ങുന്നത് വിലക്കണമെന്നും വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തിൻ കുറ്റക്കാരായ ശബരിമല ദേവസ്വം മാനേജർ, എക്സിക്യൂട്ടിവ് ഓഫീസർ എന്നിവർക്കെതിരേ നടപടിക്കും ശുപാർശ ഉണ്ട്.
എന്നാൽ തന്റെ അറിവോടെയാണ് അന്ന് നട തുറന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപലകൃഷ്ണൻ പറഞ്ഞു.