ഇടുക്കി: വൈദ്യുതമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ എം.എം മണിയുടെ സ്ത്രീവിരുദ്ധപരാമർശങ്ങൾക്കെതിരേ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകർ നിലപാടു കടുപ്പിക്കുന്നു. മണി മാപ്പു പറയുന്നതു വരെ സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.
ഇതിനിടെ പൊമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതിയും, കൗസല്യ തങ്കമണിയും നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. ഇന്നലെ ഈ വിഷയത്തിൽ സംസ്ഥാന വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീകൾക്ക് അപകീർത്തിയുണ്ടാക്കുന്ന വിധമാണ് മണിയുടെ പ്രസ്താവനയെന്ന് സമരപ്പന്തൽ സന്ദർശിച്ചശേഷം കമ്മീഷനംഗം ജെ പ്രമീളാദേവി വ്യക്തമാക്കി. മണിയുടെ പ്രസ്താവന കുറ്റകരവും, ശിക്ഷാർഹവുമാണെന്ന് കമ്മീഷൻ വിലയിരുത്തിയിരുന്നു.