തിരുവനന്തപുരം: പാറ്റൂർ കേസിൽ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഗുരുതരമായ കണ്ടെത്തല്‍ ഉളളത്. അതേസമയം കേസ് പരിഗണിക്കുന്നത് കോടതി മെയ് 24ലേക്ക് മാറ്റി.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച് വിഎസിന്റെ ഹർജ്ജി പരിഗണിക്കവേ ഏപ്രില്‍ 20നകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാറ്റൂര്‍ കേസില്‍ ക്രമക്കേട് നടന്നതായുളള ഗുരുതര വെളിപ്പെടുത്തലുകളടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്.
ആധാരം രജിസ്റ്റര്‍ ചെയ്തതിലടക്കം വലിയ അഴിമതി നടന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കിയതായും വിജിലന്‍സ് കോടതിയെ അറിയിച്ചു.
ഇതുവരെയുളള അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറാന്‍ തയ്യാറാണെന്നും വിജിലന്‍സ് വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ് തുടങ്ങിയവര്‍ പ്രതികളായ കേസന്വേഷണത്തില്‍ ഒത്തുകളി നടക്കുന്നുവെന്നും ഇക്കാര്യം കോടതി പരിശോധിക്കണമെന്നും നേരത്തെ ഹർജ്ജി പരിഗണിക്കവേ വിഎസിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പാറ്റൂര്‍ കയ്യേറ്റത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്തതെന്തെന്ന് കോടതി വിജിലന്‍സിനോട് ആരായുകയും ചെയ്തു.
ലോകായുക്തയുടെ പരിഗണനയിലുളള കേസില്‍ രേഖകള്‍ വിട്ടുകിട്ടാന്‍ പ്രയാസം നേരിടുന്നതിനാലാണ് അന്വേഷണം വൈകുന്നതെന്ന് വിജിലന്‍സ് മറുപടി നല്‍കുകയും ചെയ്തു. പിന്നാലെ വി.എസ് കോടതി വഴി വിജിലന്‍സിന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയായിരുന്നു.