തിരുവനന്തപുരം: ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധി. ആഭ്യന്തരവകുപ്പിനെതിരെ നിലവിലുയരുന്ന പ്രതിഷേധങ്ങള്‍ക്ക് കോടതി വിധി ആക്കം കൂട്ടും. അതിലുപരി മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയില്‍ അതൃപ്തരായ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകരുന്നത് കൂടിയാകും കോടതി വിധി.
ബന്ധു നിയമനവും, സ്ത്രീവിഷയവും, മൂന്നാറും, മഹിജയുമെല്ലാം കൂടി ആകെ പ്രതിരോധത്തിലായ അവസ്ഥയിലാണ് ഇടിത്തീ പോലെ സുപ്രീം കോടതി വിധി വരുന്നത്. നാളെ മുതല്‍ നിയമസഭാ സമ്മേളനം കൂടി ആരംഭിക്കുമെന്നിരിക്കെ പ്രതിപക്ഷത്തിന് ഇതിലും നല്ലൊരായുധം കിട്ടാനുമില്ല.
നളിനി നെറ്റോ തനിക്കെതിരെ തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യാജമെന്ന് കോടതിവിധിയോടെ തെളിഞ്ഞ പശ്ചാത്തലത്തില്‍ ഇതേപ്പറ്റി ബന്ധപ്പെട്ടവര്‍ പ്രതികരിക്കണമെന്ന് ഇതിനോടകം സെന്‍കുമാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ചീഫ് സെക്രട്ടറിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന ഈ ആക്ഷേപം നേരിടാന്‍ സര്‍ക്കാര്‍ പാട്പെടും.
അതേസമയം നിലവില്‍ ആഭ്യന്തരവകുപ്പിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കോടതി വിധി ഇടയാക്കും. സിപിഎം താല്പര്യങ്ങള് സംരക്ഷിക്കാന്‍ പോലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തി പകരുന്നത് കൂടിയാണ് സെന്‍കുമാര്‍ കേസ്.
എല്ലാത്തിലുമുപരി മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയില്‍ അതൃപ്തരായ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിധി ആത്മവിശ്വാസം പകരുകയും ചെയ്യും.
ഇതിനിടെ കോടതി വിധിയുടെ ബലത്തില്‍ സെന്‍കുമാര്‍ തിരികെ പോലീസ് മേധാവിയായി എത്തുന്നത് തടയാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയാലോചനകള്‍ നടന്നു. നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.