തിരുവനന്തപുരം: സുപ്രീംകോടതി വിധിയിൽ പിണറായി സർക്കാരിനെ വിമർശിച്ച് വിവിധ നേതാക്കൾ രംഗത്തെത്തി. വിധി സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ ആദ്യ നടപടിതന്നെ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.
ടിപി സെന്‍കുമാറിന് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ മാനിക്കുന്നതായി മന്ത്രി എകെ ബാലന് ജനം ടിവിയോട് പറഞ്ഞു. വിധി പഠിച്ചശേഷം സർക്കാർ അപ്പീലിന് പോകുമെന്നും മന്ത്രി ജനം ടിവിയോട് പ്രതികരിച്ചു.
വിധിയിലൂടെ സെൻകുമാറിനെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
വിധി സർക്കാരിനേറ്റ വലിയ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
സെന്‍കുമാറിന് നീതി ലഭിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മികച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇടത് സര്‍ക്കാരിന്റെ കാലത്തും വലത് സര്‍ക്കാരിന്റെ കാലത്തും മികച്ച സര്‍വ്വീസ് റെക്കോര്‍ഡാണ് സെന്കുമാറിനുണ്ടായിരുന്നതെന്നും
ഉദ്യോഗസ്ഥ തലത്തിൽ അമിത രാഷ്ട്രീയവത്കരണം നടത്തിയാൽ സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.