ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക്. മെയ് 7ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിൽ മധ്യവലതുപക്ഷ സ്ഥാനാർത്ഥി ഇമ്മാനുവേൽ മക്രോണും തീവ്രവലതുപക്ഷ സ്ഥാനാർത്ഥി മരിന് ലീ പെന്നും ഏറ്റുമുട്ടും. അതേസമയം ഭരണപക്ഷമായ സോഷ്യലിസ്റ്റ് പാർട്ടിയും റിപ്പബ്ലിക്കന്‍ പാർട്ടിയും ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്തുനിന്നും പുറത്തായി.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 11 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ ആർക്കും 50 ശതമാനം വോട്ട് നേടാന്‍ സാധിക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് 23.9 ശതമാനം വോട്ടുകളോടെ മധ്യവലതുപക്ഷ സ്ഥാനാർത്ഥി ഇമ്മാനുവൽ മാക്രോൺ ഒന്നാമതെത്തുന്ന കാഴ്ചയാണ് ഫ്രഞ്ച് ജനത കണ്ടത്.
തീവ്രവലതുപക്ഷ സ്ഥാനാർത്ഥി മരിന് ലീ പെന്‍ 21.4 ശതമാനം വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫ്രാന്‍സിന്റെ ചരിത്രത്തിൽ ആദ്യമായി സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥികൾ മത്സരംഗത്ത് നിന്നും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു എന്നതും തെരഞ്ഞെടുപ്പിൽ കാണാനായി.
പാർട്ടി സ്ഥാനാർത്ഥി ഫ്രാന്‍സ്വോ ഫിയോനും തീവ്ര ഇടതുപക്ഷ സ്ഥാനാർത്ഥി ലൂക്ക് മിലോഷോണും 19 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര സുരക്ഷയും പ്രതിരോധവും അനധികൃത കുടിയേറ്റവുമൊക്കെയായിരുന്നു പെന്നിന്റെ പ്രചാരണ വിഷയങ്ങൾ.
അതുകൊണ്ടുതന്നെ ആദ്യഘട്ടത്തിൽ എക്സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും ലീ പെന്നിന്ന് ഒപ്പമായിരുന്നു. എന്നാൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ഇമ്മാനുവൽ മക്രോണിന് മേൽക്കൈ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ മാക്രോണിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തുകയും ചെയ്തു.