ന്യൂഡൽഹി: അകാരണമായി പോലീസ് തലപ്പത്ത് നിന്ന് മാറ്റിയ പിണറായി സർക്കാരിന്റെ നടപടിക്കെതിരെ ടി.പി സെൻകുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് മദൻ സി ലോക്കൂർ അദ്ധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുന്നത്.
കതിരൂർ മനോജ് വധക്കേസിലടക്കം ഇടത് നേതാക്കൾക്കെതിരെ നടപടിയുമായി മുന്നോട്ടുപോയതിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു സർക്കാറെന്നാണ് സെൻകുമാറിന്റെ ആരോപണം.
ജിഷ കേസിൽ ഉൾപ്പെടെ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി പി സെൻകുമാറിനെ മാറ്റി പകരം ലോക്നാഥ് ബഹ് റയെ നിയമിച്ചത്. വിചാരണവേളയിൽ കേസ് വൈകിപ്പികാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിയിരുന്നു.
പല ഘട്ടത്തിലും കോടതി ഇതിൽ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. വിധി പ്രതികൂലമാവുകയാണെങ്കിൽ അപ്പീൽ നൽകാനുള്ള നടപടികൾപോലും സർക്കാർ ആരംഭിച്ചതായാണ് സൂചന.
ഹരീഷ്സാൽവേയാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്.