ന്യൂഡൽഹി : സമുദ്രത്തിൽ നിന്ന് കരയിലുള്ള ലക്ഷ്യത്തിലേക്ക് മിസൈൽ അയക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ ക്ളബ്ബിലേക്ക് ഭാരതവും. ബ്രഹ്മോസ് മിസൈലിന്റെ സമുദ്ര – ഭൂതല പതിപ്പിന്റെ പരീക്ഷണം വിജയമായതോടെയാണ് ചരിത്രനേട്ടം സാദ്ധ്യമായത്.
ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന നാവികസേന യുദ്ധക്കപ്പലിൽ നിന്ന് തൊടുത്ത മിസൈൽ കരയിലെ ലക്ഷ്യം കൃത്യമായി ഭേദിച്ചുവെന്ന് നാവിക സെന വക്താവ് ക്യാപ്ടൻ ഡി കെ ശർമ വ്യക്തമാക്കി . ഇതോടെ ഭാരതം ലോക സൈനിക ശക്തികളുടെ ക്ളബ്ബിൽ എത്തിയതായും അദ്ദേഹം പറഞ്ഞു.
നേരത്തെ ബ്രഹ്മോസിന്റെ കപ്പൽ വേധ മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു, പരീക്ഷണങ്ങൾക്ക് ശേഷം ബ്രഹ്മോസിന്റെ ഈ പതിപ്പ് ഇപ്പോൾ നാവിക സേനയുടെ ഭാഗമാണ് . സുഖോയ് – പോർവിമാനങ്ങൾക്കൊപ്പം ഘടിപ്പിക്കാവുന്ന ബ്രഹ്മോസ് മിസൈലുകൾ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് . സമീപഭാവിയിൽ തന്നെ ഇത് വ്യോമസേനയുടെ ഭാഗമാകും.