ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ഡെയർ ഡെവിളസിനെതിരെ മുംബൈ ഇന്ത്യൻസിന് 14 റൺസ് ജയം. 143 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുക്കാനേ സാധിച്ചുള്ളൂ.
മുംബൈയ്‌ക്ക് വേണ്ടി മിച്ചൽ മഗ് ഗ്ലാഹൻ 3വിക്കറ്റും ജസ്പ്രീത് ബൂംമ്ര 2 വിക്കറ്റും ഹർദ്ദിക് പാണ്ഡ്യ 1വിക്കറ്റും നേടി.
ടോസ് നേടിയ ഡൽഹി മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബൗളിംഗ് തെരഞ്ഞെടുക്കനുള്ള സഹീർ ഖാന്റെ തീരുമാനം പിഴച്ചില്ല. മികച്ച പ്രകടനമാണ് ഡൽഹി ബൗളർമാർ കാഴ്ചവച്ചത്. ഒടുവിൽ 7വിക്കറ്റ് നഷ്ടത്തിൽ മുംബൈ 142 റൺസ് നേടി.
ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റൈസിംഗ് പൂനെ സൂപ്പർ ജയന്‍റ്സിന് ആറ് വിക്കറ്റ് ജയം. 177റൺസ് വിജയലക്ഷ്യം പിന്തുടർന്ന പൂനെ എം എസ് ധോണി നേടിയ അർദ്ധ സെഞ്ച്വറിയുടെ മികവിൽ അവസാന പന്തിൽ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു.
ധോണി 34 പന്തിൽ 61 ഉം രാഹുൽ ത്രിപാദി 41 പന്തിൽ 59 ഉം റൺസ് എടുത്തു. മോസിസ് ഹെൻട്രിക്വസിന്‍റെ അർദ്ധ സെഞ്ച്വറിയാണ് ഹൈദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്.