ലഖ്നൗ : കാവി വേഷം ധരിച്ച് ഭീകരർ ആക്രമിച്ചേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് ഉത്തർപ്രദേശിൽ സുരക്ഷ ശക്തമാക്കി. പോലീസിന്റെ കണ്ണുവെട്ടിക്കാൻ സന്യാസ വേഷം ധരിച്ച് ഭീകരരെത്തുമെന്ന് മദ്ധ്യപ്രദേശാണ് മുന്നറിയിപ്പ് നൽകിയത് . ഇതോടെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ സുരക്ഷയും ശക്തമാക്കി.
നേപ്പാൾ അതിർത്തി വഴി ഇരുപത്തഞ്ചോളം ഭീകരർ നുഴഞ്ഞുകയറാൻ സാദ്ധ്യതയുണ്ടെന്ന മറ്റൊരു റിപ്പോർട്ടിനെത്തുടർന്ന് അതിർത്തിയിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ മാർച്ചിൽ ഇസ്ളാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഭീകരൻ ലഖ്നൗവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അറസ്റ്റുകളും നടന്നിരുന്നു.